Monday, April 5, 2010

"കപ്പലോടിച്ച ശങ്കുണ്ണി"

കിഴുപ്പിള്ളികര എന്ന എന്റെ ഗ്രാമം, അവിടെ ഉള്ള ഒരു ചായക്കടയിലേക്ക് നമ്മുക്ക് പോകാം. തൊട്ടടുത്തു തന്നെ നാട്ടിലെ വായന ശാല, പോസ്റ്റ്‌ ഓഫീസ്, അതിനു തൊട്ടടുത്ത് കുറച്ചു കടകള്‍, ഇങ്ങനെ ഒരു ചെറിയ അങ്ങാടി. ഈ ചായക്കട വളരെ പ്രസിദ്ധമാണ്, സാധാരണ പോലെ ചായകുടിച്ചുകൊണ്ട് വാര്‍ത്തകള്‍ ഉണ്ടാക്കുകയും, ചെറിയ വാര്‍ത്തകളെ പെരിപ്പിക്കുകയും ചെയ്യുന്ന സാധാരണ ഒരു ചായക്കട. ചായക്കടക്കാരന്‍ രാമേട്ടന്‍ ഇപ്പോഴും ബിസി ആണ്. കാരണം കസ്ടമര്‍സിന്റെ തിരക്കുതന്നെ. പക്ഷെ മിക്കവാറും കടം പറ്റുന്നവര്‍.

നമ്മുടെ കഥാ നായകന്‍ പതിവുപോലെ അവിടെ ചായ കുടിക്കാന്‍ വരും , അദ്ദേഹം പണ്ട് മിലിട്ടറി സര്‍വീസില്‍ ആയിരുന്നു, അപ്പോള്‍ അവിടത്തെ കഥകള്‍ ഉണ്ടാകും ധാരാളം പറയാന്‍.

അദ്ദേഹത്തെ പരിചയപ്പെടാം, പേര് ശങ്കുണ്ണി, ജോലി മിലിട്ടറിയില്‍ ബാര്‍ബര്‍...  പക്ഷെ നാട്ടില്‍ അദ്ദേഹം ബാര്‍ബര്‍ അല്ല, അത്രക്കും വലിയ കാര്യങ്ങള്‍ ആണ് മിലിട്ടറിയില്‍ ചെയ്യുന്നത് എന്ന് പറയും. സൈക്കിള്‍ പോലും ചവിട്ടുവാന്‍ അറിയില്ല . പക്ഷെ വിമാനം ഓടിക്കും എന്ന പോലെയുള്ള ബഡായീസ്‌ പറയു...
തോക്കിന്റെ ചട്ട കൊണ്ട് ഒറ്റയടിക്ക് മൂന്നു പാക്കിസ്ഥാന്‍ ചാരന്‍മാരെ കൊന്ന കഥ എത്രയോ തവണ ആ നാട്ടുകാര്‍ കേട്ടു തഴമ്പിച്ചു. "എന്റെ ധീരത കാരണം ഞങ്ങളുടെ ഹവല്‍ദാര്‍ സാറിനു എന്നെ വല്യ കാര്യമായിരുന്നു. ഏതു യുദ്ധം വന്നാലും ശങ്കുണ്ണി നീ മുന്നില്‍ വേണം എന്ന് പറയും. ഒരു വിധം പാക്കിസ്ഥാന്‍കാരൊക്കെ എന്റെ മീശ കണ്ടു തന്നെ പേടിച്ചോടിയിട്ടുണ്ട്." എന്ന് പറഞ്ഞു കൊമ്പന്‍ മീശ ഒന്ന് പിരിച്ചു വെയ്ക്കും. ഒരു കുഴിയാനയെപ്പോലും കൊല്ലാനുള്ള ദൈര്യം ശങ്കുണ്ണിക്കില്ലെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാമെങ്കിലും ഈ കഥയെല്ലാം നാട്ടുകാര്‍ ചെവി കൂര്‍പ്പിച്ചു കേള്‍ക്കും.. ചിലരൊക്കെ ശങ്കുണ്ണിയെ ശങ്കുണ്ണി സാര്‍ എന്ന് വിളിച്ചു പോക്കും. എന്നാലെന്താ ശങ്കുണ്ണി ശരിക്കും പൊങ്ങി അവരുടെ ചായക്കാശും കൂടെ കൊടുത്തോളും.

ഒരു പാക്കിസ്ഥാന്‍ യുദ്ധക്കാലം. ശങ്കുണ്ണിയുടെ ബറ്റാലിയന്‍ എല്ലാം ഒരു യുദ്ധകപ്പലില്‍. ഇത്തവണ കപ്പല്‍ വഴിയാണ് ആക്രമണം... ,,, നല്ല വാര്‍ !! ഫേസ് ടു ഫേസ് .. അങ്ങനെയിരിക്കെ പാക്കിസ്ഥാന്‍കാരുടെ വെടി കൊണ്ട് ആ കപ്പലിലെ കപ്പിത്താന്പരുക്കേറ്റു. പാകിസ്താന്‍ കാര്‍ വളരെ അടുത്തെത്തി, നമ്മുടെ കപ്പിത്താന് കപ്പല്‍ ഓടിച്ചു തിരികെ പോകാനുള്ള കണ്ടീഷനില്‍ അല്ല. കപ്പ്പല്‍ അവിടെ നിന്നും രക്ഷിച്ചില്ലെങ്കില്‍ എല്ലാവരുടെയും കഥ കഴിയും ,,, ആ സമയത്ത് നമ്മുടെ കഥാനായകന്‍ ശങ്കുണ്ണി എന്ത് ചെയ്യണം എന്ന് കരുതി ആകെ ടെന്‍ഷന്‍ il.... അപ്പോള്‍ നമ്മുടെ കപ്പിത്താന്‍ ശങ്കുണ്ണിയോട് പറഞ്ഞു , "ക്വിക്ക് റിവേര്‍സ് ശങ്കുണ്ണി" I. ശങ്കുണ്ണി പിന്നെ ഒന്നും നോക്കിയില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കയറി കപ്പല്‍ റിവേര്‍സ് എടുത്തു വളരെ സേഫ് ആയി എല്ലാവരെയും രക്ഷപ്പെടുത്തി. ശങ്കുണ്ണി പറഞ്ഞു നിര്‍ത്തിയതും ആളുകള്‍ ചിരിയോടു ചിരി ...നിര്‍ത്താത്ത ചിരി ..

എങ്ങനെ ചിരിക്കാതിരിക്കും, സൈക്കിള്‍ പോലും ഓടിക്കാത്ത ശങ്കുണ്ണി !! അതും കപ്പല്‍ റിവേര്‍സ് എടുത്ത കഥ !!!

No comments: